2010 ഡിസംബർ 9, വ്യാഴാഴ്‌ച

സ്ഫോടനങ്ങള്‍

രാജ്യത്തെ നടുക്കുന്ന കുംഭകോണങ്ങള്‍ പുറത്ത് വരുന്പോള്‍ എവിടെയെങ്കിലും ബോംബ് പൊട്ടുന്ന ആ പതിവ് ഇത്തവണയും തെറ്റിയില്ല. സ്പെക്ട്രം അഴിമതി മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അടപ്പൂരും എന്ന ഘട്ടം വന്നപ്പോള്‍ ഇതാ വാരണാസിയില്‍ ബോംബ് സ്ഫോടനം. പതിവു പോലെ അപ്പോള്‍ തന്നെ ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു. മാധ്യമങ്ങള്‍ക്ക് അവര്‍ മെയിലയച്ചു. മെയിലിന്‍റെ ഉറവിടം തേടിച്ചെന്ന പൊലീസിന് ഉദ്ദേശിച്ച സമുദായക്കാരെ കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ കണ്ടെത്തിയവര്‍ നിരപരാധികളായി. അവരുടെ വൈഫൈ കണക്ഷന്‍ ഹാക്ക് ചെയ്ത് മെയില്‍ അയച്ചതാണത്രെ. പൊലീസ് കുറ്റവാളികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുത്തു. ഏതോ രണ്ട് കൊടും ഭീകരര്‍. പറഞ്ഞ് വന്നപ്പോള്‍ അവര്‍ രണ്ടുപേരും മുന്പ് നടന്ന എല്ലാ സ്ഫോടനങ്ങളുടെയും പുറകിലുണ്ട്. ബട്‍ല ഹൗസ് ഏറ്റുമുട്ടലിലും അവരുണ്ടത്രെ.
ആ നടക്കട്ടെ പുകിലുകള്‍. എന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു സമൂഹമുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാം. മെയില്‍ അയച്ചവരെക്കുറിച്ച് ഒന്നും അന്വേഷിക്കുന്നില്ലേ? പ്രത്യേക സമുദായക്കാരാണെങ്കില്‍ വൈഫൈ നുഴഞ്ഞു കേറ്റം കെട്ടുകഥയാകുമായിരുന്നു. പാവങ്ങള്‍ ജാമ്യം കിട്ടാതെ ഉഴറിയേനെ. മുന്പ് ഒരു മെയില്‍ അയച്ച കെന്നത്ത് വുഡ് എന്നൊരാളെ ഇന്‍റലിജന്‍സ് രാക്കുരാമാനം രക്ഷപെടുത്തിയ സംഭവം ഓര്‍ക്കുക. ആയതില്‍ പരേതനായ ഹേമന്ദ് കര്‍ക്കരെയുടെ അഭിപ്രായം ഓര്‍ക്കുക.
ഓര്‍ക്കാന്‍ ഇവിടെ ആര്‍ക്കു നേരം അല്ലേ. ഓര്‍മ്മകളുണ്ടായിരുന്നെങ്കില്‍ ഈ രാജ്യത്തിന് ഈ ഗതി വരുമായിരുന്നോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ