2009 ഡിസംബർ 19, ശനിയാഴ്‌ച

ഇതു താന്‍ടാ പോലീസ്

കേരളാ പോലീസിന്‍റെ ഒരു പഴയ കഥയാണ്. മുന്‍പ് കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക. കാരണം ഇത് ഇക്കാലത്തും ബാധകമാണ്.
നാട്ടില്‍ ഒരു പുലിയിറങ്ങി, ഭീതി വിതച്ചതിനു ശേഷം അത് കാട്ടിലേക്ക് ഓടിപ്പോകുന്നു. എങ്ങനെയെങ്കിലും ആ പുലിയെ കീഴ്പെടുത്തണം. നാട് മുഴുവന്‍ ചര്‍ച്ചയായി. ലോകത്തിന്‍റെ പലഭാഗത്ത് നിന്നും കേഴ്വി കേട്ട വേട്ടക്കാര്‍ വന്നു. അവര്‍ കാട്ടിലേക്കിറങ്ങി. പക്ഷേ ആര്‍ക്കും പുലിയെ കണ്ടെത്താനായില്ല. പല നാട്ടില്‍ നിന്നും പൊലീസും പട്ടാളവും എത്തി. പക്ഷേ എല്ലാവരും തോറ്റ് പിന്‍മാറി. ആര്‍ക്കും പുലിയെ കണ്ടെത്താനായില്ല. അവസാനം കേരളാ പൊലീസ് രംഗത്തെത്തി. ചുണക്കുട്ടന്‍മാര്‍ കാട്ടിലേക്ക് പാഞ്ഞു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞു. അവരുടെ ഒരു വിവരവും ഇല്ല. അവസാനം കേരളാ പൊലീസിലെ ആ ചുണക്കുട്ടന്‍മാരെ തിരക്കി പത്രക്കാരും മറ്റും കാട്ടിലേക്ക് പോയി. ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ അവര്‍ ഞെട്ടി. ഒരു കരടിയെ മരത്തില്‍ കെട്ടിയിട്ട് ഇടിക്കുകയാണ് നമ്മുടെ ചുണക്കുട്ടന്‍മാര്‍. പുലിയാണെന്ന് സമ്മതിക്കെടാ എന്ന് ഇടക്ക് ആക്രോശിക്കുന്നുമുണ്ട്.
അല്ല ചില സമീപകാല സംഭവങ്ങള്‍ പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാനീകഥയോര്‍ത്തു പോയതാണ്.

2009 ഡിസംബർ 12, ശനിയാഴ്‌ച

അതാണ് മലയാളി

ഒരിക്കല്‍ സര്‍ദാര്‍ജി കള്ളനോട്ടടിക്കുന്ന പണി തുടങ്ങി. പക്ഷേ കഷ്ടകാലം അച്ചടിച്ചെടുത്ത നോട്ടുകള്‍ മുഴുവന്‍ പതിനഞ്ച് രൂപായുടേതായിപ്പോയി. ഇനി എന്തു ചെയ്യും. ഇത്രയും പണം മുടക്കി ഉണ്ടാക്കിയ നോട്ടുകള്‍ മുഴുവന്‍ എങ്ങിനെ കളയും. അവസാനം ആരോ ഉപദേശിച്ചു. രാജ്യത്തിന്‍റെ തെക്കേ അറ്റത്ത് കേരളം എന്ന നാടുണ്ട് അവിടെ ഈ നോട്ടുകള്‍ ചിലവാക്കാം.
അത്രക്കങ്ങ് വിശ്വാസമായില്ലെങ്കിലും ഈ മാര്‍ഗ്ഗം ഒന്ന് പരീക്ഷിക്കാന്‍ തന്നെ സര്‍ദാര്‍ജി തീരുമാനിച്ചു. കേരളമെങ്കില്‍ കേരളം. അങ്ങിനെ സര്‍ദാര്‍ജി കേരളത്തില്‍ വന്നിറങ്ങി. ആദ്യം കണ്ട ഒരു മാടക്കടയില്‍ ചില്ലറയുണ്ടോയെന്ന് അന്വേഷിച്ചു. കടക്കാരന്‍ ചില്ലറ തരാമെന്നു സമ്മതിച്ചു. അല്‍പം പേടിയോടെയാണെങ്കിലും സര്‍ദാര്‍ജി പതിനഞ്ച് രൂപാ കടക്കാരനെ ഏല്‍പിച്ചു. കടക്കാരന്‍ ഒരു ഭാവമാറ്റവുമില്ലാതെ നോട്ട് വാങ്ങി പെട്ടിയിലിട്ടു. എന്നിട്ട് ചില്ലറ നീട്ടി. ഈ മലയാളികള്‍ എന്തൊരു മണ്ടന്‍മാര്‍ എന്ന് മനസ്സില്‍ ചിരിച്ചു കൊണ്ട് സര്‍ദാര്‍ജി ചില്ലറ വാങ്ങി. അത് തുറന്ന് നോക്കിയ സര്‍ദാര്‍ജി ഞെട്ടി. എട്ടിന്‍റെയും ഏഴിന്‍റെയും ഓരോ നോട്ടുകള്‍.
അതാണ് മലയാളി

2009 ഡിസംബർ 9, ബുധനാഴ്‌ച

തീവ്രവാദികള്‍ ഉണ്ടാകുന്നത്

വളരെ തിരക്കേറിയ ഒരു ട്രെയിനിലായിരുന്നു അവന്‍ യാത്ര ചെയ്തിരുന്നത്. കയറി അല്‍പനേരം കഴിഞ്ഞപ്പോള്‍ മൂത്ര ശങ്ക അനുഭവപ്പെട്ടതാണ്. എന്നാല്‍ കാലു കുത്താന്‍ പോലും സ്ഥലമില്ലാത്ത ട്രയിനില്‍ എന്തു ചെയ്യാന്‍. കെ എന്ന പട്ടണത്തില്‍ ഒരു സുഹൃത്തിനെ കാണുവാന്‍ പോയി മടങ്ങിയതാണ്. മുണ്ടും ഷര്‍ട്ടും ആണ് വേഷം. പട്ടണത്തില്‍ വെച്ച് പ്രശസ്തമായ അന്പലത്തില്‍ കയറി തൊഴുകയും ചെയ്തു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അത്. അവിടെ നിന്നും കിട്ടിയ പ്രസാദം നെറ്റിയില്‍ തേച്ചിട്ടുമുണ്ട്.
പെട്ടെന്ന് ട്രെയിന്‍ പരിചയമില്ലാത്ത ഒരു സ്റ്റേഷനില്‍ നിര്‍ത്തി. "ക്രോസിങ്ങാണ്" ആരോ പറഞ്ഞു. അടക്കി വെച്ച മൂത്രശങ്ക അണപൊട്ടുന്നതു പോലത്തെ ഒരു പ്രതീതി ഉണ്ടായതു കൊണ്ട് അയാള്‍ പെട്ടെന്ന് പുറത്തിറങ്ങി. ട്രെയിന്‍ പോകും മുന്പ് കാര്യം സാധിക്കാം. കാര്യം സാധിച്ചിട്ട് തിരിച്ചു വരുന്പോഴാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നത് കണ്ടത്. "അള്ളോ ട്രെയിന്‍ പോയല്ലോ" അയാള്‍ ഉറക്കെപ്പറഞ്ഞു കൊണ്ട് ഓടി നോക്കി. പക്ഷേ ട്രെയിനില്‍ കയറുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ നെറ്റിയില്‍ ചന്ദനം പൂശിയ ഒരാള്‍ "അള്ളോ" എന്ന് ഉറക്കെ വിളിച്ചത് ചിലര്‍ക്ക് സംശയമുണ്ടായി. ഇവന്‍ ഏതോ തീവ്രവാദി വേഷം മാറി നടക്കുന്നതല്ലേയെന്ന് ചിലര്‍ ഉറക്കെത്തന്നെ ചിന്തിച്ചു. പെട്ടെന്ന് ആള്‍ക്കൂട്ടം അയാളെ വളഞ്ഞു. ചിലര്‍ പോലീസില്‍ അറിയിച്ചു. അപ്പോള്‍ ആ വഴി വാര്‍ത്ത വല്ലതുമുണ്ടോയെന്ന് നോക്കി നടന്ന ഒരു ചാനല്‍ പ്രതിനിധി സംഭവം കണ്ട് പാഞ്ഞെത്തി. ഏതാനും നിമിഷങ്ങള്‍ക്കകം മേല്‍ സംഭവം ചാനലിലൂടെ ആകാശത്തിലൂടെ ആളുകളുടെ വീടുകളിലെത്തി.
താന്‍ നിരപരാധിയാണെന്നും മുസ്ലിംകളുടെ ഇടയില്‍ ജീവിക്കുന്നയാളാണെന്നും മറ്റും അയാള്‍ ഉറക്കെ പറഞ്ഞിട്ടും ആരും അത് ചെവിക്കൊണ്ടില്ല. അവിടെയെത്തിയ പൊലീസിന് ജനം അയാളെ കൈമാറി. അപ്പോള്‍ ചാനലുകളില്‍ വിവിധ രാഷ്ട്രീയ സാസ്ക്കാരിക നായകന്‍മാര്‍ ഈ വിഷയം സംബന്ധമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. അയാളെ ജനക്കൂട്ടം തടഞ്ഞു വെച്ചതിന്‍റെയും പൊലീസില്‍ ഏല്‍പിക്കുന്നതിന്‍റെയും മറ്റും വിഷ്വലുകള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു.
രാത്രിയുടെ ഏതോ യാമത്തില്‍ നാട്ടില്‍ നിന്നും വന്നവര്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകളുടെയും മറ്റും അടിസ്ഥാനത്തില്‍ അയാളെ സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. കൈവശം ഉണ്ടായിരുന്ന കുറച്ച് പണം നഷ്ടപ്പെട്ടതും മാനഹാനിയും തീവ്രവാദിയെന്ന പേരും മിച്ചം. അപ്പോഴും ചാനലില്‍ ചര്‍ച്ചകള്‍ അവസാനിച്ചിരുന്നില്ല.
പിന്നീടെപ്പഴോ സംഭവത്തിന്‍റെ സത്യാവസ്ഥ ചാനലിന്‍റെ ഓഫീസിലെത്തി. പിന്നീട് കുറേ സമയം കൂടിക്കഴിഞ്ഞാണ് മേല്‍ വാര്‍ത്ത അവര്‍ പിന്‍വലിച്ചത്. പക്ഷേ സംഭവത്തിന്‍റെ സത്യം എന്താണെന്ന് വെളിപ്പെടുത്തുവാന്‍ ഒരു ചാനലും തയ്യാറായില്ല. നാളെ മറ്റൊരു നിരപരാധി വീണ്ടും അവരുടെ വലയില്‍ വീഴാതിരിക്കില്ല.
പക്ഷേ അയാള്‍ മറ്റുപലരുടെയും ദൃഷ്ടിയില്‍ ഇപ്പോഴും തീവ്രവാദി തന്നെ.

2009 നവംബർ 27, വെള്ളിയാഴ്‌ച

ഹ..ഹ..ഹ..ഹ

ഹ..ഹ..ഹ..ഹ എന്‍റെ പൊന്നേ എങ്ങനെ ചിരിക്കാതിരിക്കും. കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തില്‍ ഈ വാര്‍ത്ത വായിച്ച് സത്യത്തില്‍ ചിരിച്ചു പോയി. കുറച്ച് നാള്‍ മുന്പ് കടവന്ത്രയിലെ ഒരു ഫ്ലാറ്റില്‍ നടന്ന സംഭവം മറക്കാറായോ എന്തോ. ശോഭാ ജോണിനെയും മറ്റും അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ. എന്നാലും ഇങ്ങേര്‍ക്കൊക്കെ ഡോക്ടറേറ്റ് കൊടുത്തവരെ സമ്മതിക്കണം. പണം കൊടുത്താല്‍ ഇന്ന് കിട്ടാത്തതൊന്നുമില്ല എന്ന് നമ്മളെ വീണ്ടും ബോധ്യപ്പെടുത്തുകയാണ് ഈ സംഭവം. ഇദ്ദേഹത്തിന് മന്ത്രങ്ങള്‍ പോലും അറിയില്ല എന്ന് കുറച്ച് നാള്‍ മുന്പുള്ള പത്രങ്ങളുലൂടെ ആരൊക്കെയോ പറഞ്ഞിരുന്നു. എന്നിട്ടും വേദിക് വിഷയങ്ങളില്‍ ഡോക്ടറേറ്റേ....


2009 നവംബർ 21, ശനിയാഴ്‌ച

കാലം മാറി കഥ മാറി

ദിലീപു കാവ്യാ മാധവനും നായികാനായകന്‍മാരായിട്ടുള്ള സിനിമയായിരുന്നു ചാനലില്‍. അച്ഛനും അമ്മയും ടി.വി. സ്ക്രീനില്‍ നിന്നും മിഴികള്‍ അനക്കാതെ സിനിമ കണ്ടുകൊണ്ടിരുന്നു. ഓരോ സീനുകളും അത്യന്തം സംഘര്‍ഷ ഭരിതമായ് മുന്നോട്ട് പോയ്ക്കോണ്ടിരുന്നു. കാവ്യയെ ദിലീപ് വിവാഹം കഴിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ നമ്മുടെ അച്ഛനമ്മമാര്‍ അവര്‍ക്കെതിരേ അല്‍പം ഉറക്കെ തന്നെ പൊട്ടിത്തെറിച്ചു.
ടി.വി.ക്കുള്ളിലല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ കാവ്യയുടെ മാതാപിതാക്കള്‍ അതുകേട്ട് പേടിച്ച് വിവാഹത്തിന് സമ്മതിച്ചേനേ. ഓരോരോ സീനുകള്‍ വീണ്ടും കടന്നു പോയ്. അവസാനം അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ആ തീരുമാനം ഉണ്ടായപ്പോള്‍ തന്നെ നമ്മുടെ അച്ഛന്‍ കയ്യടിച്ച് സ്വീകരിച്ചു. രാത്രിയുടെ ഇരുണ്ട യാമത്തില്‍ ഒളിച്ചോടുന്ന ആ കമിതാക്കളെ ആരും കണ്ടു പിടിക്കരുതെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ഈ സമയം അകത്തെ മുറിയില്‍ ഇതൊന്നും അറിയാതെ അവരുടെ ഏകമകള്‍ കാവ്യ തന്‍റെ കാമുകനായ ദിലീപുമൊത്ത് ഒളിച്ചോടുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. നേരത്തേ പറഞ്ഞുറപ്പിച്ചതു പോലെ ഗെയ്റ്റിന്‍റെ മുന്നില്‍ ബൈക്കിന്‍റെ ലൈറ്റ് തെളിഞ്ഞപ്പോള്‍ കാവ്യ തന്‍റെ ബാഗും എടുത്തു കൊണ്ട് പോയി ദിലീവിന്‍റെയൊപ്പം ബൈക്കില്‍ കയറി സ്ഥലം വിട്ടു. ഈ സമയത്തായിരുന്നു നമ്മുടെ അച്ഛനുമമ്മയും സുഗമമായ ഒളിച്ചോട്ടത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത്.
ഇവരുടെ യഥാര്‍ഥ മുഖം നാളെ നേരം വെളുത്ത് മകള്‍ ഒളിച്ചോടിയ വിവരം അറിയുന്പോള്‍ അറിയാം. അന്നേരം ഒളിച്ചോട്ടക്കാരുടെ ലോകത്തിലെ ഏറ്റവും വലിയ ശത്രുക്കളായിരിക്കും ഇവര്‍. ഇനിയൊരിക്കലും ഇവര്‍ ആരും ഒളിച്ചോടുന്നതിനായി പ്രാര്‍ത്ഥിക്കില്ല.

2009 നവംബർ 16, തിങ്കളാഴ്‌ച

സാഹസികനായ ജയേട്ടന്‍

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ മുഴുവന്‍ ഞെട്ടലോടെ ശ്രവിച്ച ഒരു മരണ വാര്‍ത്തയായിരുന്നു ജയന്‍റേത്. സാഹസികതയുടെ അങ്ങേയറ്റത്തെത്തിയ ഒരാള്‍ക്ക് സംഭവിച്ച ഒരു അപകടം എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ആ വാര്‍ത്ത അന്തരീക്ഷത്തില്‍ അലയടിച്ചു. ഏവരും ഒരു പോലെ കേട്ട വാര്‍ത്ത സത്യമാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചു പോയ നിമിഷം.
പിന്നീട് ഊഹാപോഹങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. ജയന്‍ മരിച്ചിട്ടില്ലെന്നും മറ്റുമുള്ള ചില പ്രചാരണങ്ങള്‍ ജനം ഉള്‍പ്പുളകത്തോടെ ഏറ്റു വാങ്ങി. നസീര്‍ എന്തുകൊണ്ട് ജയന്‍റെ ശവസംസ്ക്കാരത്തില്‍ പങ്കെടുത്തില്ല എന്നതായിരുന്നു ഉയര്‍ന്നു കേട്ട ഒരു ചോദ്യം. ഇന്നത്തെപ്പോലെ വാര്‍ത്താമാധ്യമങ്ങളുടെ അതിപ്രസരമില്ലാഞ്ഞിട്ടും ഇതുപോലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. ഏതോ ഒരു പത്രപ്രവര്‍ത്തകന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ അവിടെ തീയേറ്ററില്‍ ജയന്‍റെ ചിത്രമാണത്രെ കളിക്കുന്നത്. അതും ഇംഗ്ലീഷ്. ഭാവനയ്ക്ക് എവിടെയൊക്കെ യാത്ര ചെയ്യാം.
എങ്ങനെയൊക്കെയാണെങ്കിലും ജയന്‍ ഒരു സംഭവം തന്നെയായിരുന്നു. അതു കൊണ്ടാണ് 20 വര്‍ഷത്തിനു ശേഷം മിമിക്രിക്കാര്‍ നശിപ്പിച്ചിട്ടും ഒരു കോട്ടവുമില്ലാതെ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. അതേ ജയന്‍ ശരിക്കും ഒരു ലെജന്‍റ് തന്നെ

സ്വാതന്ത്ര്യം അകലെ

apdp-Ip¶ Ipcp-¡p-IÄ

]nW-bp¶ N§-e-IÄ

FhntS tamN-\w.

Icm-dp-IÄ \ofp¶p

\ofp¶q t\mhn³ thZ-\-Ifpw

GtXm t\mhn³ tX§-ep-IÄ

Fhn-sStbm DXn-cp¶p

hntZ-in-IÄ hcp¶p

Ip¯-I-IÄ hcp¶p

Ingt¡ C´y³ I¼-\n-IÄ

hoണ്ടpw ]pXnb `mh-¯nÂ

]pXnb thj-¯nÂ

FhntS KmÔn..

FhntS kzmX{´y \mb-IÀ

s]m³]p-e-cn-bnÂ

]I-¨p-\n-¶-hÀ FhntS

]pXnb kzmX{´y KmY-IÄ

]mSm³ ad-¶-hÀ

kzcm-Pys¯ hoണ്ടpw hn¡p-hm³

tIm¸p Iq«p-¶-htc

hoണ്ടpw Hcp ]pXp Xe-apd

\n§Äs¡-Xntc

]S-s]m-cp-Xm³

hcp-¶q, ImtXmÀ¡q

2009 നവംബർ 13, വെള്ളിയാഴ്‌ച

ലൌ ജിഹാദ്

ഇണക്കുരുവികളിലൊന്നിനെ കൊന്ന കാട്ടാളനോട് 'മാനിഷാദ' എന്ന് പറയാന്‍ പോകുകയായിരുന്നു വാല്മീകി.
കാട്ടാളന്‍ ചിരിച്ചു. പിന്നെ ഗൌരവം വിടാതെ കാട്ടാളന്‍ പറഞ്ഞു:"ഇണക്കുരുവികള്‍ രണ്ടു മതക്കാരാണ്. പെണ്‍കുരുവിയെ ആണ്‍കുരുവി പ്രണയം നടിച്ച് തട്ടിക്കൊണ്ട് വന്നതാണ്."
"കോടതിക്ക് മുന്നില്‍ പോലും കുറ്റക്കാരനല്ലെന്ന് ഞാന്‍ തെളിയിക്കും."
വാല്മീകി രാമായണം എഴുതിയില്ല

കടപ്പാട് പി.കെ. പാറക്കടവ്

2009 നവംബർ 9, തിങ്കളാഴ്‌ച

ലയിക്കുന്നതാര്‍ക്കു വേണ്ടി

നെറികെട്ട രാഷ്ട്രീയത്തിന്‍റെ മറ്റൊരു ഉദാഹരണം. കുറച്ച് മാസങ്ങള്‍ക്കു മുന്പു വരെ പരസ്പരം ചെളിവാരിയെറിഞ്ഞും തെറി പറഞ്ഞും മുന്നേറിയ രണ്ടു നേതാക്കള്‍. ഇവര് 11-ാം തീയതി ലയിക്കാന്‍ പോകുന്നു. കേരള ജനത ഇതുപോലത്തെ വിഡ്ഢി വേഷങ്ങള്‍ കാണാന്‍ എന്തു തെറ്റു ചെയ്തു. മണ്ണെണ്ണക്കും വെളിച്ചെണ്ണക്കും പരസ്പരം ലയിക്കാന്‍ പറ്റുമോ. ഭൌതിക ശാസ്ത്രത്തിന്‍റെ അടിത്തറ തന്നെ മാറ്റിമറിക്കുവാന്‍ പോകുന്നതാണ് ഈ ലയനം. ലയനം എന്ന് വിളിക്കാമോ എന്തോ? എങ്ങും ആരു അടുപ്പിക്കാതെ ഗതികെട്ട പി.സി.യുടെ കീഴടങ്ങല്‍ നാടകം എന്നു വിളിക്കാമോ?
ഇതൊക്കെ കാണുന്പം ആ പാവം മുരളിയെക്കൂടി ആരെങ്കിലും ഒന്ന് ലയിപ്പിച്ചിരുന്നെങ്കില് എന്നോര്‍ത്തു പോകുന്നു. എന്നാലും മലയാളികളെ സമ്മതിക്കണ. ചാനലുകളിലെ കോമഡി ഷോകള്‍ നീക്കം ചെയ്ത് ഇതുപോലത്തെ പരിപാടികള്‍ ലൈവായി സംപ്രേഷണം ചെയ്യാന്‍ അവര്‍ ശ്രദ്ധിക്കണം.

2009 നവംബർ 8, ഞായറാഴ്‌ച

ഇലക്ഷന്‍ മാമാങ്കം

വീണ്ടും കേരളത്തില്‍ ഒരു ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു. ഒന്നുറപ്പാണ് ഒരാള്‍ ജയിക്കും. പക്ഷേ അപ്പോള്‍ തോല്‍ക്കുന്നത് ആരാണ്. അതില്‍ യാതൊരു സംശയവുമില്ല, ജനം എന്ന കഴുതകളാണ് തോല്‍ക്കുന്നത്. നമ്മുടെ നികുതി പണം നമുക്ക് യാതൊരു പ്രയോജനവുമില്ലാതെ പാഴായി. എന്തൊക്കെ ബഹളമായിരുന്നു. കേന്ദ്ര സേന, ബാരക്ക് ..... തുടങ്ങിയവ. ഇതിന്‍റെയൊക്കെ അധികച്ചിലവും നമ്മുടെ തലയില്‍. ഇതിനൊക്കെ എന്ന് ഒരവസാനമുണ്ടാകാന്‍. സാക്ഷാല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക തന്നെ.

ഉബൈദിന്‍റെ ലോകം

നമ്മള് എന്തെഴുതാന്‍. എന്തെങ്കിലും മനസ്സില്‍ വരുന്നത് എഴുതാം അല്ലേ