2009 നവംബർ 16, തിങ്കളാഴ്‌ച

സാഹസികനായ ജയേട്ടന്‍

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ മുഴുവന്‍ ഞെട്ടലോടെ ശ്രവിച്ച ഒരു മരണ വാര്‍ത്തയായിരുന്നു ജയന്‍റേത്. സാഹസികതയുടെ അങ്ങേയറ്റത്തെത്തിയ ഒരാള്‍ക്ക് സംഭവിച്ച ഒരു അപകടം എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ആ വാര്‍ത്ത അന്തരീക്ഷത്തില്‍ അലയടിച്ചു. ഏവരും ഒരു പോലെ കേട്ട വാര്‍ത്ത സത്യമാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചു പോയ നിമിഷം.
പിന്നീട് ഊഹാപോഹങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. ജയന്‍ മരിച്ചിട്ടില്ലെന്നും മറ്റുമുള്ള ചില പ്രചാരണങ്ങള്‍ ജനം ഉള്‍പ്പുളകത്തോടെ ഏറ്റു വാങ്ങി. നസീര്‍ എന്തുകൊണ്ട് ജയന്‍റെ ശവസംസ്ക്കാരത്തില്‍ പങ്കെടുത്തില്ല എന്നതായിരുന്നു ഉയര്‍ന്നു കേട്ട ഒരു ചോദ്യം. ഇന്നത്തെപ്പോലെ വാര്‍ത്താമാധ്യമങ്ങളുടെ അതിപ്രസരമില്ലാഞ്ഞിട്ടും ഇതുപോലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. ഏതോ ഒരു പത്രപ്രവര്‍ത്തകന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ അവിടെ തീയേറ്ററില്‍ ജയന്‍റെ ചിത്രമാണത്രെ കളിക്കുന്നത്. അതും ഇംഗ്ലീഷ്. ഭാവനയ്ക്ക് എവിടെയൊക്കെ യാത്ര ചെയ്യാം.
എങ്ങനെയൊക്കെയാണെങ്കിലും ജയന്‍ ഒരു സംഭവം തന്നെയായിരുന്നു. അതു കൊണ്ടാണ് 20 വര്‍ഷത്തിനു ശേഷം മിമിക്രിക്കാര്‍ നശിപ്പിച്ചിട്ടും ഒരു കോട്ടവുമില്ലാതെ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. അതേ ജയന്‍ ശരിക്കും ഒരു ലെജന്‍റ് തന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ